2010 ഡിസംബർ 8, ബുധനാഴ്‌ച

ഒരു "ധൂളീ" വാര്ത്ത


December 4th, 2010
Email this page

ആസിയയെ വധിക്കുന്നവര്‍ക്ക് പ്രതിഫലവുമായി ജമാഅത് നേതാവ്

ലഹോര്‍: ദൈവനിന്ദയുടെ പേരില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ക്രിസ്ത്യന്‍ വീട്ടമ്മ ആസിയ ബീബിയെ വധിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാമെന്ന വാഗ്ദാനവുമായി ജമാഅത് പുരോഹിതന്‍ രംഗത്ത്. പെഷവാറിലെ മൊഹബത്ഖാന്‍ മസ്ജിദിലെ പുരോഹിതനായ മൗലാന യൂസഫ് ഖുറേഷിയാണ് തുകവാഗ്ദാനം ചെയ്തത്.
ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടിയുടെ റാലിയില്‍ സംസാരിക്കുമ്പോഴാണ് ഖുറേഷി പ്രഖ്യാപനം നടത്തിയത്. ആസിയയുടെ വധശിക്ഷ ഇളവുചെയ്യാനായി ശ്രമിക്കുന്ന പഞ്ചാബ് ഗവര്‍ണറെ ഖുറേഷി വിമര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ആസിയയും അയല്‍ക്കാരായ മുസ്‌ലിം വനിതകളുമായി വഴക്കുണ്ടായത്. ലഹോറില്‍ നിന്നും 75 കി മീ അകലെയുള്ള നങ്കാനാ സാഹിബിലെ കിണറില്‍ നിന്നും വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ആസിയയെ ദൈവനിന്ദാകേസില്‍ 15 മാസം തടവുശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു.


8 Responses to “ആസിയയെ വധിക്കുന്നവര്‍ക്ക് പ്രതിഫലവുമായി ജമാഅത് നേതാവ്”

  1. gladnews
    വായനക്കാരുടെ മനസ്സുകളില്‍ തെറ്റിധാരണകള്‍ ജനിക്കാതിരിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍, ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയെ കുറിച്ചു ഒരു ഒറ്റ വരി വിവരണം നല്കാന്‍ ഡൂല്‍ ന്യൂസ്‌ കാരോട് അഭ്യര്‍ത്ഥിക്കുന്നു. പാക് ജമാ അത്തെ ഇസ്ലാമിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമി.
    തീര്‍ത്തും ജനകീയവും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും, എന്നാല്‍ എക്കാലത്തും തല്‍പ്പര കക്ഷികളാല്‍ തെറ്റി ധരിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള ഒരു വിഭാഗമാണ്‌ ഇന്ത്യന്‍ ജമാത്തെ ഇസ്ലാമി.
  2. SOJESH
    PUROHITHAR MATHANGALE VEENDUM VEENDUM PARIHAASYAMAAKKUNNU…..APAHAASYAMAAKKUNNU….
  3. ajit
    this news must be a fake. because, the source have not provided in the story.
  4. zuhairali
    എഡിറ്റര്, അടിയന്തിരമായി ഇതിന്റെ സോഴ്സ് വെളിപ്പെടുത്തണം.
  5. zuhairali
    മൗലാനാ യൂസുഫ് ഖുറൈശി എന്ന പേരില്‍ പാകിസ്ഥാനിലോ ഇന്ത്യയിലോ ജമാഅത്തെ ഇസ്ലാമിക്ക് ഒരു നേതാവില്ല. തികച്ചു തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചു വിട്ടിട്ടുള്ള ഒരു വാര്‍ത്തയാണ് doolnews ഇവിടെ കൊടുത്തിരിക്കുന്നത്.ജമാഅത്ത് റാലിയില് പ്രസംഗിക്കവെ എന്നാണ് റിപ്പോര്ട്ടിലുള്ളത്. Supporters of Islamic political party Jamiat Ulma-e-Pakistan shout slogans during a protest in the southern port city of Multan, Pakistan on December 3, 2010, against Asia Bibi, a Pakistani Christian minority woman എന്നാണ് റിപ്പോര്ട്ട്. ജംഇയ്യത്തുല് ഉലമ പാകിസ്ഥാന് എന്നാല് ജമാഅത്ത ഇസ്ലാമി എന്നല്ല. പാകിസ്ഥാന് പണ്ഡിത സംഘടന എന്നേ അതിനര്ഥമുള്ളൂ.
    വാര്‍ത്തയുടെ വസ്തുത ഇതാണ്..
    PESHAWAR, Pakistan – A hardline cleric in northwest Pakistan on Friday offered a reward of $6,000 to anyone who kills a Christian mother sentenced to death for insulting the Prophet Mohammed.
    Maulana Yousuf Qureshi issued the call in Peshawar, the capital of northwestern Khyber-Pakhtunkhwa province, at a rally against moves to pardon the woman.
    Asia Bibi, a mother of five, was sentenced on November 8 to death by hanging, under controversial blasphemy laws that human rights activists say encourage Islamist extremism.
    The government attempted to pardon Bibi after an international outcry over the case, but a Pakistani court on Monday prevented it from granting her a swift pardon.
    “We demand that the government should hang her to death under the law. If it does not do so, we will offer a reward of 500,000 rupees ($6,000) to anyone killing her,” Qureshi said.
    “There are hundreds of thousands of people including mujahedeen (warriors) and Taliban who are ready to sacrifice their lives for the honour of the Prophet Mohammed. Anyone of them could finish her,” Qureshi said.
    അവാസാന വരിയില് അദ്ദേഹം ആരുടെ വക്താവാണെന്ന് വ്യക്തമാക്കുന്നുണ്ട്
    മുഴുവന് വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
  6. Thameem
    താങ്ക്സ് സുഹൈര്‍ .. വാര്‍ത്തകള്‍ വളച്ചൊടിച്ചു ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയും താരടിക്കുക എന്നത് എക്കാലത്തെയും ഇസ്ലാമിന്റെ ശത്രുക്കളുടെ പരിപാടിയാണ് ..
  7. latheef
    മലയാളികളായ നമ്മുടെ കണ്‍വെട്ടത്ത് നടന്ന അധ്യാപകന്റെ കൈവെട്ടു പോലും ജമാഅത്തിന്റെ അകൗണ്ടില്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് കണ്ട നമ്മള്‍ , ഇത്തരം വിദേശവാര്‍ത്തകളില്‍ അമ്പരന്ന് പോകരുത്. ജമാഅത്ത് എവിടെയായിരുന്നാലും ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു അധര്‍മി വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍.. എന്ന് തുടങ്ങുന്ന ഖുര്‍ആന്റെ സൂക്തം ഓര്‍മിക്കുന്നത് നന്നായിരിക്കും.
  8. shanid
    ഈ വിഷയം സൈറ്റ് എടിറെര്സിനു മെയില്‍ അയച്ചിട്ട് റിപ്ല്യ്‌ പോലും അയക്കാനുള്ള മാന്യത കാണിക്കുന്നില്ലല്ലോ. … കഷ്ടം …
ഇനി സൈറ്റിനെ പറ്റി അല്പം
      ഇനി സൈറ്റിനെ പറ്റി അലപം

      About us

      അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെയും പറയേണ്ട കാര്യങ്ങള്‍ സമയത്ത് പറയാതെയും തലയുയര്‍ത്തിപ്പിടിക്കേണ്ടപ്പോള്‍ തല കുനിക്കുകയും, കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു മാധ്യമ സംസ്‌കാരമാണ് ഇന്നുളളത്. കോര്‍പ്പറേറ്റ് ലോബികളുടെയും മതരാഷ്ട്രീയ സാമുദായിക കക്ഷികളുടെയും വാലോ തലയോ ആയി മാറിപ്പോയിരിക്കുന്നു മാധ്യമപ്രവര്‍ത്തനം.
      വാര്‍ത്തകള്‍ ഉല്‍പന്നങ്ങള്‍ മാത്രമായി മാറിയ കാലമാണിത്. അപ്പോള്‍ വാര്‍ത്തകള്‍ ജനങ്ങളെ തേടുന്നില്ല, മറിച്ച് വിപണിയെ തേടുന്നു. പിന്നെ വിപണിയാണ് വാര്‍ത്തകളുടെ മുന്‍ഗണന നിശ്ചയിക്കുന്നത്. അത് പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് പോലും. ലോകത്ത് മനുഷ്യ പോരാട്ട ചരിത്രങ്ങളിലെല്ലാം ഇന്ധനമായിത്തീര്‍ന്ന മാധ്യമങ്ങള്‍ അങ്ങിനെയാണ് കമ്പോളത്തിന് വിലയിടാവുന്ന വെറും അക്ഷരക്കൂട്ടങ്ങള്‍ മാത്രമായി ചുരുങ്ങിയത്.
      നിര്‍ഭയത നഷ്ടപ്പെട്ട ഒരു മൃത ജഡമാണ് ഇന്ന് മാധ്യമങ്ങള്‍. ഏത് ദുഷ് ശക്തികള്‍ക്കും വാടകക്കെടുക്കാവുന്നതാണത്. നട്ടെല്ലുളള മാധ്യമപ്രവര്‍ത്തനം ദുഷ്‌ക്കരമായ ഒരു കാലത്താണ് ഞങ്ങള്‍ അത്തരം ഒരു സാധ്യത അന്വേഷിക്കുന്നത്. പൂര്‍ണ്ണമായും കച്ചവടം മാത്രം മാധ്യമ നിലപാടുകളെ നിര്‍ണയിക്കുന്ന സമയത്ത് ചെറുതെങ്കിലും വേറിട്ട ഉറച്ചശബ്ദമായിരിക്കുമത്.
      ചില കാര്യങ്ങള്‍ ഉറക്കെ പറയേണ്ടതുണ്ടന്ന തിരിച്ചറിവാണ് ഡൂള്‍ ന്യൂസ്.കോം.  ഡൂള്‍ ന്യൂസ് എഡിറ്ററുടെ വിശദീകരണം ആസിയാ ബീബിയെ വധിക്കുന്നതിന് ഇനാം പ്രഖ്യാപിച്ചത് സംബന്ധിച്ച് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പരിഭാഷപ്പെടുത്തി നല്‍കുകയാണ് ഡൂള്‍ന്യൂസ് ചെയ്തത്. ഞങ്ങള്‍ ആശ്രയിച്ച മാധ്യമങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് യൂസുഫ് ഖുറേഷി പ്രസ്താവന നടത്തിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെയ്‌ലി ടൈംസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ റിപ്പോര്‍ട്ട് കാണുക. http://www.hindustantimes.com/Pak-cleric-offers-reward-to-kill-Christian-woman/Article1-634227.aspx. എന്നാല്‍ മറ്റ് പല മാധ്യമങ്ങളും അത്തരത്തിലല്ല റിപ്പോര്‍ട്ട് ചെയ്തതെന്ന് ഞങ്ങള്‍ക്ക് പരിശോധനയില്‍ വ്യക്തമായി. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്താതിരുന്നത് ഞങ്ങളുടെ വീഴ്ചയായി കാണുന്നു. അതിന് വായനാ സമൂഹത്തോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പ്രവാചകനെ ചീത്ത പറഞ്ഞുവെന്ന പേരില്‍ പാകിസ്ഥാനിലെ മതന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീയെ വധിക്കുന്നതിനെതിരെ അവിടെ വലിയ രൂപത്തിലുള്ള പ്രക്ഷോഭം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ നിലപാടെടുക്കുന്നവരെ ‘മതേതര നാട്യക്കാര്‍’ എന്ന് ആര്‍.എസ്.എസ് വിശേഷിപ്പിക്കുന്നത് പോലെ പാകിസ്ഥാനില്‍ ആസിയക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ പാക് ജമാഅത്തെ ഇസ്‌ലാമിയും കപട മതേതരക്കാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതെക്കുറിച്ച് ഡെയ്‌ലി ന്യൂസ് അനാലിസില്‍ വന്ന വാര്‍ത്ത കാണുക http://www.dnaindia.com/world/report_jud-linked-protesters-oppose-pardon-for-pakistani-christian_1471594 പാക് ജമാഅത്തെ ഇസ്‌ലാമിയെ തങ്ങളുടെ സഹോദര സംഘടനയായി തന്നെയാണോ കണക്കാക്കുന്നതെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വമാണ് വ്യക്തമാക്കേണ്ടത്. പാക് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള വാര്‍ത്തയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരപരാധിത്വം പറയേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല. ഞങ്ങള്‍ക്ക് മതപരമായോ രാഷ്ട്രീയപരമായോ ഒരൊറ്റ സംഘടനകളോടും വിധേയത്വമോ വിരോധമോ ഇല്ല. വിവിധ സംഘടനകള്‍ ചെയ്യുന്ന മതേതര ജനപക്ഷ നിലപാടുകളെ ജനങ്ങളിലേക്കെത്തിക്കാന്‍ ഞങ്ങളുടെ പരിമിതിക്കകത്ത് നിന്ന് ശ്രമിക്കാറുമുണ്ട്. ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ ആക്രമണത്തിനിരയായ അധ്യാപകന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക സംഘടനയായ സോളിഡാരിറ്റിപ്രവര്‍ത്തകര്‍ രക്തം നല്‍കിയപ്പോള്‍ ആ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയായിരുന്നു ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ആ വാര്‍ത്ത കാണുകhttp://www.doolnews.com/jamath-eslami-on-tg-joseph-issue.html . Comments..
      1. nader
        Such anti-islamists might have funded by US or Israel.
      2. Sajeed
        പരിശോധന നടത്താതെ വ്യാജ വാര്‍ത്ത നല്‍കുക എന്ന മഹത്തായ പത്ര ധര്‍മ്മം പ്രകടിപ്പിക്കുകയും വാര്‍ത്ത പ്രചരിക്കുവാന്‍ വേണ്ട സമയം എടുത്ത ശേഷം(2 ആഴ്ച) ഇന്ന് ഖേദം പ്രകടിപ്പിക്കുയും ചെയ്യുക എന്നത് മഹത്തായ പത്രധര്‍മ്മം തന്നെ. മുന്‍പിന്‍ നോക്കാതെ ജമാഅത്തെ ഇസ്ലാമിയെ അധിക്ഷേപിക്കുന്ന തരത്തില്‍ എന്തെങ്കിലുമുണ്ടോ എന്ന തപ്പി നടക്കുന്നവര്‍ കാളപെറ്റാല്‍ കയറെടുക്കും എന്ന മാത്രമല്ല കുട്ടിയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിച്ചെന്നുമിരിക്കും. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ കിട്ടിയില്ലെങ്കില്‍ ഇരിക്കട്ടെ പാക്കിസ്ഥാനിലെ ജമാഅത്തെ ഇസ്ലാമി അല്ലെങ്കില്‍ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി!!
      3. umesh babhu
        പാകിസ്താനിലെ ആസിയ വിഷയത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ട്‌
      4. latheef
        ഖേദം പ്രകടിപ്പിക്കാന്‍ അല്‍പം വൈകിപ്പോയെങ്കിലും അതിന് കാണിച്ച വിശാലതയെ അംഗീകരിക്കുന്നു. പക്ഷെ അതിന് സന്തുലിത്വം വരുത്താനാകും പുതിയ ഒരു വാര്‍ത്ത ലിങ്കായി നല്‍കിയിരിക്കുന്നു. സത്യത്തില്‍ എന്താണ് നടന്നതെന്ന് വേറെ തന്നെ പറയേണ്ടതുണ്ട്. കിണറ്റില്‍നിന്ന വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ദൈവനിന്ദാകേസില്‍ 15 മാസം തടവിന് ശിക്ഷിക്കുകയും പിന്നീട് വധശിക്ഷക്ക് വിധിക്കുകയുമാണുണ്ടാത് എന്ന വാര്‍ത്തതന്നെ വെള്ളം ചേരാത്ത കളവാകാനാണ് സാധ്യത. അത്രയുമാണ് നടന്നതെങ്കില്‍ ഈ പ്രശ്‌നത്തില്‍ മനുഷ്യനായ ആര്‍ക്കും ഒരേ അഭിപ്രായമേ ഉണ്ടാകൂ. ശിക്ഷ കടുത്ത അനീതിയാണെന്ന്. ഇനിയും മറ്റൊരു ഖേദ പ്രകടനത്തിന് കുറച്ചു സമയം കൂടി ക്ഷമ കാണിക്കുക. ഇത്തരം വാര്‍ത്തകളെ തുറന്നുകാണിക്കാനും സത്യാവസ്ഥ കൊണ്ടുവരാനും ചുമതല അതില്‍ പ്രതികളാക്കപ്പെടുന്നവര്‍ക്കാണ് എന്ന തലതിരിഞ്ഞ അലിഖിത നിയമം. വാര്‍ത്ത നല്‍കുന്നവര്‍ക്ക് കേട്ടതും കണ്ടതും റിപ്പോര്‍ട്ട് ചെയ്യുന്ന പണിമാത്രമേ ഉള്ളൂ.
      5. zuhairali
        ഖേദം പ്രകടനത്തെ സ്വാഗതം ചെയ്യുന്നു. തെറ്റുകള് ആര്ക്കും സംഭവിക്കാം. അതിനുള്ള പ്രതിവിധി തിരുത്തുകയും അതാവര്ത്തിക്കാതിരിക്കുകയുമാണ്. ഈ പോര്ട്ടലിന് എന്തെങ്കിലും രാഷ്ട്രീയ പക്ഷപാതിത്വമുള്ളതായി മനസ്സിലാക്കുന്നില്ല. ഏതായാലും മറ്റൊരു പത്രത്തില് കുറിപ്പു കൂടി കൊടുക്കേണ്ടി വന്നു (http://prabodhanam.net/Issues/18.12.2010/letter.pdf) വിശദീകരണം നല്കാന് . കൂടുതല് കാര്യക്ഷമതയോടെ മുന്നോട്ട് പോവാന് അഭിവാദ്യങ്ങളോടെ…

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ